2009, മേയ് 8, വെള്ളിയാഴ്‌ച

ഒരോണം കൂടി

ഹരിതാഭയ്ക്കിടയില്‍ നക്ഷത്രമാകാന്‍ കൊതിക്കുന്ന മുക്കുറ്റിയും
അത്തത്തിനു കരഞ്ഞാല്‍ ഓണത്തിന് ചിരിക്കുന്ന മാനവും
നിറഞ്ഞ ഇല്ലവും, വല്ലവും, വല്ലോട്ടിയും
കന്നിക്കൊയ്ത്ത്തിനോരുങ്ങുന്ന വയലിന്റെ കിന്നാരവും
ഇക്കിളിക്കൂട്ടുന്ന ചിങ്ങക്കാറ്റും,
ഒരു നന്മയുടെ കുടവയറിന്റെ, ഓലക്കുടയുടെ, പ്രതീക്ഷക്കൊപ്പം
മക്കളെ കാത്തിരിക്കുന്ന അമ്മയുടെ തേങ്ങലും
മൌഡ്യ ത്തോ ടെ കരിന്തിരി കത്തുന്ന നിലവിളക്കിനുമുന്നില്‍
ഇലയില്‍ കാത്തിരുന്നു മുഷിഞ്ഞ വിഭവങ്ങളുടെ തണുപ്പും
ദീര്‍ഘയുസ്സുള്ള രാവിന്റെ അന്ത്യം വരെ
ചാരാത്ത പടിപ്പുരവാതിലും
ഉറക്കം അതിധിയായ്‌ പ്പൊലുമെത്താത്ത കണ്ണുകളും
പരിഭവം ഘനപ്പിച്ച കവിളും,
നനവിന്റെ ലാന്ചന ദ്രുതം ഉണങ്ങുന്ന ചുണ്ടുകളും
എല്ലാറ്റിനും ബാക്കി പത്രം പോലെ
മൌനിയായ അവിട്ടവും...

1 അഭിപ്രായം: